Thursday, 22 June 2017



                                                                     യോഗാദിനം

Wednesday, 21 June 2017

ആനന്ദപുരം ഗവ.യു.പി.സ്കൂളിലെ വായനപക്ഷാചരണം മുരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.മോളി ജേക്കബ്ബിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എം.എൽ.ടി റാങ്ക് ജേതാവുമായ കുമാരി.മില സുകുമാരനെ ബ്ലോക്ക് വൈസ് പ്രസിഡണ്ടും ലൈബ്രറി കൌണ്സിൽ അംഗവുമായ ശ്രീമതി .നളിനി ബാലകൃഷ്ണൻ ഉപഹാരം നൽകി ആദര്ച്ചു.പ്രശസ്ത ഭാഷാപണ്ഡിതൻ ശ്രീ.രാഘവപൊതുവാൾ മുഖ്യാതിഥിയായി.ആനന്ദപുരം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും കുട്ടികൾക്കുള്ള സൌജന്യ അംഗത്വ വിതരണവും നടത്തി.പി.ടി.എ യുടെ നേതൃത്വത്തിൽ അമ്മ വായന
യും നടത്തി.

Friday, 14 November 2014




ശിശുദിനത്തിൽ ശ്രീ.ഭരതൻ മാഷ് സംഭാവന ചെയ്ത കമ്പ്യൂട്ടർ


ശിശുദിനാഘോഷചടങ്ങിൽ ചാച്ചാജി കുട്ടികളുമായി സംവദിച്ചപ്പോൾ

Thursday, 13 November 2014


2014 നവംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്കൂൾ ലൈബ്രറി.സ്കൂളിൻറെ  പൂർവ്വ വിദ്യാർത്ഥിയും പ്രജ്യോതി നികേതൻ കോളേജിൻറെ സ്ഥാപക ഡയറക്ടറുമായ ഫാദർ ഹർഷജൻ പഴയാറ്റിൽ സംഭാവന നൽകിയ ശതാബ്ദി സ്മാരകം

Tuesday, 11 November 2014

     
ഒരു കുഞ്ഞു തേങ്ങൽ
സൂര്യൻ ഉദിച്ചുയർന്നു.കരഞ്ഞു വീർത്ത കണ്ണുകൾ വലിച്ചു തുറന്ന് മാളവിക എഴുന്നേറ്റു,കട്ടിലിൽ മുറിവുകളുമായി അച്ഛൻ കിടക്കുന്നു.വേദന കൊണ്ടാകണം രാത്രി മുഴുവൻ അച്ഛൻ ഞരങ്ങുന്നുണ്ടായിരുന്നു.ആ ക്രൂരന്മാർ അച്ഛനെ പിച്ചിചീന്തുകയായിരുന്നു.എല്ലാം കണ്ട് അലറി കരഞ്ഞ തൻറെ വായ് ആ തടിച്ച പോലീസുകാരി പൊത്തിപിടിച്ചിരുന്നു.ശ്വാസം മുട്ടിപിടയുന്നതിനിടയിൽ ഞാനാകാഴ്ച കണ്ടു,ലോക്കപ്പിനുള്ളിൽ ഒരു പഴന്തുണി കെട്ട്പോലെ അമ്മ....! അമ്മയുടെ മുഖമാകെ നീരു വന്ന് വീർത്തിരുന്നു.അടിയേററ് പാദങ്ങളാകെ പൊള്ളച്ചിരുന്നു.തടിച്ചിയുടെ കയ്യിൽ നിന്ന് ഞാൻ കുതറി മാറി അമ്മയുടെ അടുത്തേക്ക് ഓടാൻ തോന്നി.അപ്പോൾ ആ ആക്രോശം ചെവിയിൽ മുഴങ്ങി.ചെല്ല് ചെല്ല് പെരുങ്കളളിയുടെ മോളേ, അമ്മയുടെപ്പോലെ നിൻടെ കണ്ണിലും മുളകരച്ചു തേക്കണംപകച്ചു നിന്നു പോയി ഞാൻ.പോലീസുകാർ അച്ഛനെ തൊഴിച്ചുകൊണ്ടേയിരുന്നു.നാളുകളായി കിട്ടിയ ഇര പോലെ.ഇതിനൊക്കെ ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്?അമ്മ എന്തിനാ ആ ഡോക്ടറുടെ വീട്ടിൽ പോയത്?എട്ട് വർഷം ആ ടീച്ചറുടെ വീട്ടിൽ ജോലി നോക്കിയതാ,ഒരു കുഴപ്പവും അന്നൊന്നും ഉണ്ടായില്ലല്ലോ?ഞാൻ വേഗം പോയി അച്ഛനെ ഉണർത്തട്ടെ.ഇന്നു തന്നെ പോലീസ് സേ്ററഷനിൽ പോയി അമ്മയെ കൊണ്ടുവരണം.ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് അവൾ അച്ഛനെ ഉണർത്തി.രണ്ടുപേരും വീട്ടിൽ നിന്നിറങ്ങി.
പതുക്കെ നടന്ന് പോലീസ് സ്റ്റേഷനിൽ എത്തി.ഒരു പോലീസുകാരൻ വന്ന് പുറത്ത് നിൽക്കാൻ പറഞ്ഞിട്ട് പോയി.കുറച്ചുനേരം കഴിഞ്ഞ് വേറൊരാൾ വന്ന് അകത്തേക്ക് വരാൻ പറഞ്ഞു.അവിടെ ഡോക്ടറും ഭാര്യയും കൂടെ ഒരു വക്കീലും ഇരിയ്ക്കുന്നുണ്ടായിരുന്നു.അവർ പറഞ്ഞു.ഇവളുടെ അമ്മ നിരപരാധിയാണ്.അടിച്ചുവാരിയപ്പോൾ അലമാരിയുടെ അടിയിൽ നിന്നും ആ സ്വർണ്ണപാദസരം കിട്ടി.അവരുടെ വാക്കുകളിൽ വിറയൽ ഉണ്ടായിരുന്നു.അവർ പാദസരം
                                                            
കാണിച്ചു,പോലീസുകാർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഡോക്ടറുടെ ഭാര്യ അവളോടുപറഞ്ഞു.നീ ക്ഷമിയ്ക്കണം,ഞാൻ അറിഞ്ഞുകൊണ്ട് നിൻറെ അമ്മയെ ചതിച്ചതല്ല.ഇത് നിനക്കുള്ളതാണ്”.അവർ ആ പാദസരം അവളെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.പെട്ടെന്ന് അവൾ ആ പാദസരം വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.എനിയ്ക്ക് സ്വർണ്ണപാദസരം ഇല്ലെങ്കിൽ ജീവിയ്ക്കാനറിയാം..........പക്ഷെ അമ്മയില്ലെങ്കിൽ................അവൾ അച്ഛൻടേയും അമ്മയുടേയും അച്ഛൻടേയും കൈപിടിച്ചിറങ്ങി.വേച്ചു വേച്ചു കൊണ്ട് ആ അമ്മയും അച്ഛനും അവളുടെ പിന്നാലെ നടന്ന....
                            രേഷ്മ. കെ ആർ
                               ക്ലാസ് 5